നീ ചുരുട്ടിയെറിഞ്ഞ
മേഘചീളിൽ ചുരുണ്ട്,
താഴെയെത്താതെ ചിതറി,
ഞാനിതാ എനിക്ക് ചുറ്റും.
ഊതിവിട്ട പുകച്ചുരുൾ
തേടി, പൊങ്ങിപൊങ്ങി,
ഏതോ പേരില്ലാ മരപോടിൽ.
ഒറ്റയ്ക്കാകുമ്പോൾ നീ,
ചില്ലയില്ലാ മരം കുലുക്കി
മഴ പെയ്യിക്കും.
ചാറാത്ത മഴയിൽ തണുത്ത് ,
മരച്ചോട്ടിൽ നിന്നെ
കാത്തപ്പോൾ കാറ്റ് പറഞ്ഞു
തുള്ളി കടംകൊടുക്കാതെ
മരം പെയ്യുന്നതെങ്ങിനെ.
ഒരുമിച്ചെത്തിയാൽ മഴ
കൂടെയെത്തിയത് പണ്ടല്ലേ !
No comments:
Post a Comment