സിനിമ പോസ്റ്റർ ശീലമാക്കിയ
മുട്ടനാട് പാതിച്ചവച്ച് പറഞ്ഞു,
നിനക്കീ നുണക്കുഴി ചിരി വേണം,
മിടിക്കുന്ന മാറ്, പൂ പൊക്കിൾ...
ചിത്രത്തിൽ പാളിനോക്കി,
പെണ്ണാട് പിണങ്ങി പിന്നാക്കം.
അവളെയൊന്നു മെല്ലെ തട്ടി,
നീയില്ലെങ്കിൽ ആരുമില്ലെന്ന,
മൂളിപാട്ട് പാടി പിന്നാലെ അവനും.
കുറച്ചുമാറി , പാത്തുമ്മയുടെ ആട്,
വായിൽ പുറംച്ചട്ടയോടെ പ്രേമലേഖനം.
ആകാശമിഠായികൾ ചുറ്റും.
No comments:
Post a Comment