6/20/15

ശ്വസിക്കുന്ന മരണം

1. മരിച്ചവരെൻറെ മുന്നിൽ ഉലാത്തുന്നു,
 പൊള്ളുന്ന പാറകളിൽ കൊത്തിപറിച്ചിട്ട 
എന്നെ കണ്ട് ഓടി മറയുന്നു,
ഇരുട്ടിനെ പേടിച്ച് മടങ്ങിയെത്തുന്നു 
കണ്ണിലേക്കു നോക്കാനാവാതെ...
കാലുറപ്പിക്കാനാവാതെ ...
ഞാൻ കൊന്നവർ,  എന്നെ കൊന്നവർ

2. പാതിയുടഞ്ഞ പൂപ്പാത്രങ്ങളിൽ 
വാടിക്കരിഞ്ഞ പൂക്കളോടെ 
ദാഹിച്ചയെന്നെ മറന്ന 
മഴയെത്തേടി നടന്നു   
മണമില്ലാത്ത, കൊഴിയാത്ത
പൂക്കളാലെൻ പൂപ്പാത്രം 
വാരി വാരി നിറയ്ക്കാൻ ...

3. ആ ചൂട് പറ്റി വീണ്ടും വീണ്ടും
പനിക്കുന്ന എന്നെ കണ്ട് 
അവനെയറിയുന്ന,
ആ നിഴൽ ചാരിയ 
ചുവരുകൾ പറഞ്ഞു,
അവനെയോർക്കാത്ത 
ഒരു രാത്രി പോലുമില്ലെന്ന്....
കണ്‍ നിറയുമ്പൊഴെല്ലാം 
ആ കവിളിൽ അമർത്തിയമർത്തി 
ചുംബിച്ചിരുന്നെന്ന്....
ആഴങ്ങളിലെ കൊടുംതണുപ്പായ്  
നീ പറ്റിചേർന്നിട്ടും 
ചുവരുകൾക്ക്  പിന്നിലിരുന്ന് പനി
എന്നെ കാണുമ്പോഴെല്ലാം
 ഊറിയൂറി ചിരിച്ചതെന്തിന് ?