ഒറ്റയ്ക്ക് നടക്കാനിറങ്ങിയ
വഴിയിൽ ആമയും മുയലും.
ഓട്ടം കണ്ട് കുന്തിച്ചിരുന്ന എന്നോട്
കിതപ്പാറ്റാനെത്തിയ മുയലച്ചൻ,
ഒരഞ്ച് മിനിറ്റ്, ഉണർത്തണേ.
നോക്കിനോക്കി കണ്ണുകഴച്ചിട്ടാവണം
മുയലച്ചനോട് ചേർന്ന് കിടന്നു.
കിരീടം ചൂടി ആമ അമർത്തി കരഞ്ഞു.
സ്നേഹച്ചൂടിൽ ഞാനും മുയലച്ചനും.
സ്വപ്നത്തിൽ എന്നെയുയർത്തി
തുള്ളിച്ചാടിയോ എന്തോ !
വഴിയിൽ ആമയും മുയലും.
ഓട്ടം കണ്ട് കുന്തിച്ചിരുന്ന എന്നോട്
കിതപ്പാറ്റാനെത്തിയ മുയലച്ചൻ,
ഒരഞ്ച് മിനിറ്റ്, ഉണർത്തണേ.
നോക്കിനോക്കി കണ്ണുകഴച്ചിട്ടാവണം
മുയലച്ചനോട് ചേർന്ന് കിടന്നു.
കിരീടം ചൂടി ആമ അമർത്തി കരഞ്ഞു.
സ്നേഹച്ചൂടിൽ ഞാനും മുയലച്ചനും.
സ്വപ്നത്തിൽ എന്നെയുയർത്തി
തുള്ളിച്ചാടിയോ എന്തോ !
No comments:
Post a Comment