ചില്ലകൾ മാറിമാറിയിരിക്കാൻ
തണലുള്ള നിഴൽ തേടി
വിത്തുകൾ മണ്ണിട്ട് നനച്ചു.
തളിർക്കുമ്പോഴാണ്
നീയെത്തുന്നതെങ്കിൽ
പാറിപറന്നു നടക്കാം.
മനസ്സ് ഉറക്കേ കൂകി
പൂക്കുമ്പോഴായിരിക്കും.
തെളിഞ്ഞ മഴവില്ലിലൂടെ
നീ തുഴയുന്നതും
നിറമുള്ള ചിറകോടെ-
യെന്നെ ചുംബിച്ചതും
പൂവുള്ള ഓർമ.
കണ്ണിടറാത്തതിനാൽ
മഴയത്തും മായാതെ നീ.
എന്നിട്ടും നമ്മുടെ നീലകുഞ്ഞുങ്ങൾ
പുഴയിലൂടൊഴുകി കരയുന്നു.
തണലുള്ള നിഴൽ തേടി
വിത്തുകൾ മണ്ണിട്ട് നനച്ചു.
തളിർക്കുമ്പോഴാണ്
നീയെത്തുന്നതെങ്കിൽ
പാറിപറന്നു നടക്കാം.
മനസ്സ് ഉറക്കേ കൂകി
പൂക്കുമ്പോഴായിരിക്കും.
തെളിഞ്ഞ മഴവില്ലിലൂടെ
നീ തുഴയുന്നതും
നിറമുള്ള ചിറകോടെ-
യെന്നെ ചുംബിച്ചതും
പൂവുള്ള ഓർമ.
കണ്ണിടറാത്തതിനാൽ
മഴയത്തും മായാതെ നീ.
എന്നിട്ടും നമ്മുടെ നീലകുഞ്ഞുങ്ങൾ
പുഴയിലൂടൊഴുകി കരയുന്നു.
No comments:
Post a Comment