സ്വയം രാത്രിയായി
തൂങ്ങിയാടി തൊട്ടപ്പോൾ
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം
സ്വപ്നങ്ങളെന്നും
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ
തോരാതെയിരുന്നും
കരഞ്ഞ രാത്രിയിൽ
കൂട്ടത്തോടെ പൊഴിഞ്ഞും
തൊടാനോങ്ങിയവരെ
കടുംകെട്ടിട്ടു കുടുക്കിയും
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും
വഴിയേറെ പോയി
നീണ്ടു പുളഞ്ഞു വീണ്ടും
ജനലരികിലെത്തുമ്പോൾ
എവിടെയോ തലനീട്ടിയാട്ടി
വട്ടംകറങ്ങുന്നു പേരില്ലാ പൂവ്
തൂങ്ങിയാടി തൊട്ടപ്പോൾ
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം
സ്വപ്നങ്ങളെന്നും
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ
തോരാതെയിരുന്നും
കരഞ്ഞ രാത്രിയിൽ
കൂട്ടത്തോടെ പൊഴിഞ്ഞും
തൊടാനോങ്ങിയവരെ
കടുംകെട്ടിട്ടു കുടുക്കിയും
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും
വഴിയേറെ പോയി
നീണ്ടു പുളഞ്ഞു വീണ്ടും
ജനലരികിലെത്തുമ്പോൾ
എവിടെയോ തലനീട്ടിയാട്ടി
വട്ടംകറങ്ങുന്നു പേരില്ലാ പൂവ്
No comments:
Post a Comment