5/21/13

രാത്രിയിലെത്ര ഇരുട്ട്

പേടിക്ക്‌ ചൂട്ടുപിടിച്ച്  
തേടിയ ഉറക്കത്തെ കാത്ത് 
തലവെട്ടിവെട്ടി തിരിയുമ്പോഴാണ് 
നീയെത്തിയത്. 
പേടിപ്പുതപ്പെടുത്ത് കുടഞ്ഞ്‌ 
നീ പുണരുമ്പോൾ 
എത്ര തീരങ്ങൾ-
യെത്രയാഴങ്ങൾ,
യെത്രയോർമകൾ 
കുറ്റാകൂരിരുട്ടിൽ  
മിന്നാമിനുങ്ങാകുന്നു 

No comments:

Post a Comment