ഇറക്കത്തിലേക്കുള്ള വളവ്
തിരിഞ്ഞപ്പോൾ, പൊന്തക്കാടിലെ
രണ്ടു കണ്ണെന്നെ നോക്കി.
നിനക്കെന്നാണ് പീലിയുള്ള
കണ്ണുണ്ടായതെന്നു ഓർത്ത്,
കണ്ണെടുക്കാതെ പിന്നോട്ടോടി.
ചില്ലു തറച്ച വീഴ്ച്ചയിലെ
പൊട്ടിച്ചിതറിയ നോട്ടങ്ങൾ
എന്നെ തോളിലേറ്റി.
മടങ്ങാനുള്ള വഴിയിൽ
വഴിപോക്കനെന്നു കൂവിവിളിച്ച്
ഞാനാർത്തു കരഞ്ഞു .
No comments:
Post a Comment