ഇളം വെയിലിലെ പൂക്കളുടെ
സന്ധ്യ കടമെടുത്ത്
നിറമില്ലാത്ത കണ്ണാടികളോട്
നമ്മൾ ചോദിച്ചു,
നീയെന്നെയോ
ഞാൻ നിന്നെയോ കണ്ടത് ?
മറുപടിയില്ലാതെ ഇലമറയിൽ
ഇന്നലെ കണ്ണിൽ നോക്കിയ
കണ്ണാടി മുഖം വെട്ടിതിരിച്ചു.
നീയില്ലെന്ന് ഞാനും
ഞാനില്ലെന്നു നീയും...
വഴിനീളെ കണ്ണാടികൾ
നമ്മളെ നോക്കി ചിരിച്ചു .
മുഖമില്ലാത്ത മരിച്ച
മുറിവുകളാൽ
വാരിപ്പുണർന്ന ദേഹം
വിറപൂണ്ടു
ചില്ലു തടഞ്ഞ്
എനിക്കൊപ്പം ചോരച്ച
ഒരായിരം മഞ്ഞപ്പൂക്കളുടെ
നേർത്ത തണുത്ത നിശ്വാസം
നമ്മളെ മായ്ച്ചു
സന്ധ്യ കടമെടുത്ത്
നിറമില്ലാത്ത കണ്ണാടികളോട്
നമ്മൾ ചോദിച്ചു,
നീയെന്നെയോ
ഞാൻ നിന്നെയോ കണ്ടത് ?
മറുപടിയില്ലാതെ ഇലമറയിൽ
ഇന്നലെ കണ്ണിൽ നോക്കിയ
കണ്ണാടി മുഖം വെട്ടിതിരിച്ചു.
നീയില്ലെന്ന് ഞാനും
ഞാനില്ലെന്നു നീയും...
വഴിനീളെ കണ്ണാടികൾ
നമ്മളെ നോക്കി ചിരിച്ചു .
മുഖമില്ലാത്ത മരിച്ച
മുറിവുകളാൽ
വാരിപ്പുണർന്ന ദേഹം
വിറപൂണ്ടു
ചില്ലു തടഞ്ഞ്
എനിക്കൊപ്പം ചോരച്ച
ഒരായിരം മഞ്ഞപ്പൂക്കളുടെ
നേർത്ത തണുത്ത നിശ്വാസം
നമ്മളെ മായ്ച്ചു
No comments:
Post a Comment