5/21/13

കഴുമരം സാക്ഷി

വഴിതെറ്റി ചേർന്നതെങ്കിലും
ചോരയൊലിക്കുമ്പോൾ 
പിടിക്കപ്പെടാതിരിക്കാൻ 
ഗുഹയിലോളിച്ച്,
കല്ലെറിഞ്ഞവരോടൊപ്പം 
വലിയ കല്ല്‌ തിരഞ്ഞ് 
മുറിവിലെ ആണിയിൽ 
അടിച്ചുക്കയറ്റി മടങ്ങുമ്പോൾ,
ഒറ്റ സംശയം മാത്രം ബാക്കി
മൂന്ന് വട്ടം കോഴി കൂവിയതിന് 
മുമ്പോ ശേഷമോ?

മരം നട്ട പക്ഷി

ചില്ലകൾ മാറിമാറിയിരിക്കാൻ 
തണലുള്ള നിഴൽ തേടി 
വിത്തുകൾ മണ്ണിട്ട്‌ നനച്ചു.
തളിർക്കുമ്പോഴാണ് 
നീയെത്തുന്നതെങ്കിൽ 
പാറിപറന്നു നടക്കാം.
മനസ്സ് ഉറക്കേ കൂകി 
പൂക്കുമ്പോഴായിരിക്കും.
തെളിഞ്ഞ മഴവില്ലിലൂടെ 
നീ തുഴയുന്നതും 
നിറമുള്ള ചിറകോടെ-
യെന്നെ  ചുംബിച്ചതും  
പൂവുള്ള ഓർമ. 
കണ്ണിടറാത്തതിനാൽ 
മഴയത്തും മായാതെ നീ.
എന്നിട്ടും നമ്മുടെ  നീലകുഞ്ഞുങ്ങൾ 
പുഴയിലൂടൊഴുകി കരയുന്നു.