ആകാശങ്ങൾ മറയുമ്പോൾ
സ്വയമിടിയുന്ന കുന്നിനു കാണാം
ഇടയ്ക്കിടെ തെളിഞ്ഞറിയുന്ന
മറവി പോലെ,
മഞ്ഞിൽ വിരിയുന്ന പെണ്‍കുട്ടിയെ...
മണ്‍കൂനകൾ പരന്നൊഴുകുമ്പോൾ
എന്നോ നൂൽ മഴ പെയ്യിച്ച
കാർമേഘത്തെ പെണ്‍കുട്ടി തിരയും.
വാരിപ്പുണർന്ന കുളിര്
കുത്തിനോവിക്കുന്ന വിങ്ങലായതിൽ
സ്വയം നനഞ്ഞ്,
ചിന്നിച്ചിതറുവോളം തുള്ളികൾ
ഓരോ പുഴയായതു കണ്ട്,
കടൽ വീണ്ടും നീലയായതറിഞ്ഞ്-
കുന്നിൻ മുനമ്പിലേക്ക് പായും .
ഒഴുക്കുകൾ തീർന്ന പകലിൽ
മണ്ണിലേക്കിറങ്ങിയ കുന്നിൽ
പാവാടയിലെ നീലപ്പൂക്കൾ
വാരിവിതറി പെണ്‍കുട്ടി നിന്നു.
വൈകിയെപ്പോഴോ ,
തണുത്ത മേഘങ്ങളിലേക്ക് നടന്നുകയറി
സ്വയമിടിയുന്ന കുന്നിനു കാണാം
ഇടയ്ക്കിടെ തെളിഞ്ഞറിയുന്ന
മറവി പോലെ,
മഞ്ഞിൽ വിരിയുന്ന പെണ്‍കുട്ടിയെ...
മണ്‍കൂനകൾ പരന്നൊഴുകുമ്പോൾ
എന്നോ നൂൽ മഴ പെയ്യിച്ച
കാർമേഘത്തെ പെണ്‍കുട്ടി തിരയും.
വാരിപ്പുണർന്ന കുളിര്
കുത്തിനോവിക്കുന്ന വിങ്ങലായതിൽ
സ്വയം നനഞ്ഞ്,
ചിന്നിച്ചിതറുവോളം തുള്ളികൾ
ഓരോ പുഴയായതു കണ്ട്,
കടൽ വീണ്ടും നീലയായതറിഞ്ഞ്-
കുന്നിൻ മുനമ്പിലേക്ക് പായും .
ഒഴുക്കുകൾ തീർന്ന പകലിൽ
മണ്ണിലേക്കിറങ്ങിയ കുന്നിൽ
പാവാടയിലെ നീലപ്പൂക്കൾ
വാരിവിതറി പെണ്‍കുട്ടി നിന്നു.
വൈകിയെപ്പോഴോ ,
തണുത്ത മേഘങ്ങളിലേക്ക് നടന്നുകയറി